സഹോദരിയുടെ ഗുരുതരഅവസ്ഥയിൽ മനം നൊന്ത് യുവാവ് ജീവനൊടുക്കി
സഹോദരിയുടെ ഗുരുതരാവസ്ഥ താങ്ങാനാകാതെ യുവാവ് ജീവനൊടുക്കി; മണിക്കൂറുകൾക്കകം സഹോദരിയും മരിച്ചു തൃശൂർ ജില്ലയിൽ ഹൃദയഭേദകമായ കുടുംബദുരന്തം. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സഹോദരിയുടെ ആരോഗ്യനില മോശമായെന്ന വിവരം അറിഞ്ഞ യുവാവ് ആത്മഹത്യ ചെയ്തു. മണിക്കൂറുകൾക്കകം ചികിത്സയിലായിരുന്ന സഹോദരിയും മരണത്തിന് കീഴടങ്ങി. പുല്ലൂറ്റ് പി.ഡബ്ല്യു.ഡി. ഉന്നതി പ്രദേശത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കളത്തിപ്പറമ്പിൽ സുരേന്ദ്രന്റെയും സിന്ധുവിന്റെയും മക്കളായ സുമ (26), ശരത് (22) എന്നിവരാണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുമയുടെ നില അതീവ ഗുരുതരമാണെന്ന് അറിഞ്ഞതിനെ തുടർന്ന് ശരത് ആശുപത്രിയിൽ നിന്ന് വീട്ടിലെത്തുകയായിരുന്നു. തുടർന്ന് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ സുഹൃത്തുക്കളാണ് ശരത്തിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേ ദിവസം രാത്രി ചികിത്സയിലായിരുന്ന സുമയും മരണത്തിന് കീഴടങ്ങി. ശനിയാഴ്ച വൈകുന്നേരം ഇരുവരുടെയും മൃതദേഹങ്ങൾ ചാപ്പാറ നഗരസഭാ ശ്മശാനത്തിൽ സംസ്കരിച്ചു. കടലായി കാരുമാത്ര സ്വദേശികളായ ഈ കുടുംബം രണ്ട് വർഷം മുമ്പാണ...