അഭിമാനത്തിന്റെ പുതിയ പേര്: കാർത്തിക് ശർമ്മ, ത്യാഗത്തിന്റെ പന്ത് വിജയത്തിൽ
അഭിമാനത്തിന്റെ പുതിയ പേര്: കാർത്തിക് ശർമ്മ, ത്യാഗത്തിന്റെ പന്ത് വിജയത്തിൽ
മകനെ ക്രിക്കറ്റ് താരമാക്കാൻ അമ്മ സ്വന്തം ആഭരണങ്ങൾ വിറ്റു. പരിശീലന ചെലവ് തികയാതെ വന്നപ്പോൾ അച്ഛൻ കൃഷിഭൂമിയും വിറ്റു. സ്വപ്നത്തിനായി ഒരു കുടുംബം മുഴുവൻ ത്യാഗത്തിന്റെ വഴിയിലായിരുന്നു.
ഗ്വാളിയോറിലെ ടൂർണമെന്റിനിടെ, കൈയ്യിലെ പണം തീർന്ന് അച്ഛനും മകനും ഒരു രാത്രി മുഴുവൻ പട്ടിണിയോടെ ഉറങ്ങിയ ദിനവും ഉണ്ടായി. ഫൈനലിൽ ജയിച്ച് ലഭിച്ച സമ്മാനത്തുകയിലൂടെയാണ് അന്ന് ഇരുവരും വീട്ടിലേക്ക് തിരിച്ചെത്തിയത്.
ആ കഷ്ടപ്പാടുകൾക്ക് ദൈവം നൽകിയ മറുപടിയാണ് ദുബായിലെ ഐപിഎൽ ലേലം. വെറും 19 വയസ്സുകാരനായ കാർത്തിക് ശർമയെ, 14.20 കോടി രൂപ നൽകി ചെന്നൈ സൂപ്പർ കിംഗ്‌സ് സ്വന്തമാക്കി.
“ലേലം തുടങ്ങുമ്പോൾ ഞാൻ ഭയപ്പെട്ടു… തുക ഉയർന്നപ്പോൾ കരച്ചിൽ പിടിച്ചുനിർത്താനായില്ല,”—കാർത്തിക് വികാരഭരിതനായി പറഞ്ഞു.
രാജസ്ഥാൻ വേണ്ടി രഞ്ജി അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി, വിജയ് ഹസാരെ ട്രോഫിയിൽ റൺമഴ. ഇനി എം.എസ്. ധോണിക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടുന്ന ദിനങ്ങളിലേക്കാണ് ഈ യുവതാരം.

നിങ്ങളുടെ അഭിപ്രായം രേഖപെടുത്തു
മറുപടിഇല്ലാതാക്കൂ